Sunday 11 March 2018

മെത്രാനും



മെത്രാനും കന്യാസ്ത്രീകളുമായുള്ള ലൈംഗീക അപവാദം പുറത്തുവിട്ട് വാട്സപ്പിലൂടെ ലേഖനം, മെത്രാൻ നൈറ്റ് ക്ളബ്ബിൽ ഡാൻസ് ചെയ്യുന്ന ചിത്രം

 1890  1848  1 Google +4  1
എറണാകുളം: എല്ലാ അന്തസും, മാന്യതയും വിട്ടുള്ള തറ വേലകളുമായി സീറോ മലബാർ സഭയിലെ വിവാദം പുതിയ തലത്തിലേക്ക്. ജയിക്കാനും എതിരാളിയേ നിലപരിശാക്കാനും ഏതറ്റം വരെയും പോകുന്ന തീക്കളികൾ സീറോ മലബാർ സഭയിൽ. മെത്രാനും കന്യാസ്ത്രീകളുമായുള്ള അവിഹിത ബന്ധം പുറത്ത് വിട്ട് വാട്സപ്പ് ഇടയ ലേഖനം..മാത്രമല്ല മെത്രാന്റെ സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പുറത്തുവിടുന്നു. കർദിനാളിനെതിരേ നിലകൊള്ളുന്ന ഒരു മെത്രാനെതിരേ വൻ ലൈംഗീക അപവാദവും തെളിവുകളും പുറത്തുവിട്ട് കർദിനാളിന്‌ അനുകൂലമായ വാടസ്പ്പ് ലേഖനം. വാട്സ്പ്പ് ഇടയ ലേഖനം എന്നാണ്‌ ഇതിനു പേരിട്ടിരിക്കുന്നത്. 12 പ്രമാണങ്ങൾ എന്ന പേരിൽ ഗുരുതരമായ 12 ആരോപണങ്ങളാണ്‌ കർദിനാളിന്റെ എതിരാളിയായ മെത്രാനെതിരേ ഇറക്കിയിരിക്കുന്നത്./പ്രവാസി ശബ്ദം എക്സ്ക്ളൂസീവ് റിപോർട്ട്
12 പ്രമാണങ്ങൾ/ അന്ത്യ ശാസനം ഇങ്ങിനെ
1)കോടികളുടെ വരുമാനമുള്ള കാനഡ ആസ്ഥാനമായുള്ള “രക്ഷിക്കാം ഒരു കുടുംബം” പദ്ധതി കഴിഞ്ഞ പതിനാലു കൊല്ലക്കാലമായി വിവാദ മെത്രാനും തന്റെ “കുടുംബ”വുമായി ഭരിക്കുന്നു. മറ്റൊരു ഇടവകയിലേക്കും എടയന്ത്രത്തിനു സ്ഥലം മാറ്റമില്ല.
രണ്ട്: ആര്‍ച്ച്‌ ബിഷപ്പിന് സ്വവസതിയുണ്ടായിട്ടും   താമസിക്കുന്നത് വൃദ്ധ പുരോഹിതര്‍ക്ക് കഴിയാനുള്ള വിജോഭവനില്‍ സ്വന്തക്കാരികളായ എന്തിനും തയ്യാറായ കന്യാസ്ത്രീകളോടൊപ്പം. ഇത് ചോദ്യം ചെയ്തകൊണ്ട് സഭയ്ക്ക് പേരുദോഷം ഉണ്ടാക്കിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയതിന്  ബിഷപ്പ് ചാക്യാത്തിനും വിവാദ മെത്രാൻ കുതന്ത്രപൂര്‍വ്വം യാത്രയയപ്പ് നല്‍കി തെറിപ്പിച്ചു.
മൂന്ന്: “രക്ഷിക്കാം ഒരു കുടുംബം” പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട്   മെത്രാൻ
തനിക്കു താല്‍പ്പര്യമുള്ള ഒരു കന്യാസ്ത്രിയെ പ്രോഗ്രാം സംഘാടകയാക്കി. അവരെ കാവല്‍നിര്‍ത്തി ഒരു മെത്രാൻ മറ്റു കന്യാസ്ത്രീകളുമായി രഹസ്യ സംയോഗങ്ങളില്‍ പങ്കെടുത്തു.
നാല്: പാരിഷ് കൌണ്‍സിലര്‍മാരുടെ മുന്നില്‍ വച്ച് ഫാദര്‍ തോമസ്‌ പാലയുരിനെ നിഷ്ക്കരുണം അധിക്ഷേപിച്ചതില്‍ മനം നൊന്ത് ഹ്രദയാഘാതം മൂലം ഫാദര്‍ തോമസ്‌ പാലയൂര്‍ മരിച്ചു.
അഞ്ച്: ലൈംഗിക ആരോപണങ്ങളില്‍ കുടുക്കിയ മൂന്നു വൈദീകരെ   മെത്രാൻ
തന്നിഷ്ടപ്രകാരം ക്രൂരമായി ശിക്ഷിച്ചു. ഒരു വൈദീകനെ നാടുകടത്തി. തനിക്കു തോന്നുംവിധം വൈദീകരെ ശിക്ഷിക്കാനുതകും രൂപത്തില്‍ അവരെക്കൊണ്ട് കുറ്റസമ്മതം രേഖാമൂലം നിര്‍ബന്ധിച്ച് എഴുതിവാങ്ങി  അവരോടുള്ള പ്രതികാരം തീര്‍ത്തു.
ആറ്: ഈ  മെത്രാന്റെ വിജോഭവനിലുള്ള കന്യാസ്ത്രീകളുമായുള്ള അവിഹിതത്തിനെതിരെ പ്രതികരിച്ച ബിഷപ്പ് ചാക്യാതിനെ പരസ്യമായി അവഹേളിക്കുകയും നുണക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഏഴ്: മിടുക്കനായ ഒരു വൈദീകനെ എടയന്ത്രത്ത് തന്റെ അടിമയാക്കി ചാന്‍സിലര്‍ സ്ഥാനത്ത് റാന്‍ മൂളിയായി പ്രതിഷ്ടിച്ചു.
എട്ട്: യുറോപ്പില്‍ നിശാ ക്ലബ്ബില്‍ നാമ മാത്ര വസ്ത്ര ധാരികളായ സ്ത്രീകൾക്കൊപ്പം മദ്യപാനവും ഡാൻസും ഈ മെത്രാൻ നടത്തി. ഒടുവിൽ ചിത്രം വയ്ച്ച് മറ്റൊരു വൈദീകൻ വിരട്ടി പണം വാങ്ങിയ സംഭവം…ഫോട്ടോ സംഘടിപ്പിച്ച മിടുക്കനായ ഒരു വൈദീകനെ പതിനായിരം ഡോളര്‍ കൊടുത്താണ് എടയന്ത്രത്ത് കീഴ്പ്പെടുത്തിയത്. മാത്രമല്ല; ആ വൈദീകന് സഭയില്‍ നല്ല സ്ഥാനവും കൊടുത്തു.
ഒമ്പത്: സ്വിസ് ബാങ്കില്‍ അക്കൌണ്ടുള്ള കേരളത്തില്‍ നിന്നുള്ള ഒരേയൊരു വൈദീകനാണ് ഈ മെത്രാൻ
പത്ത്: അതിരൂപതയില്‍ ബന്ധുവായ ഒരു പുരോഹിതന്‍ ഒഴികെ മറ്റുള്ളവരെല്ലാം തന്നെ  ഈ മെത്രാന്റെ  അടിമകളാണ്.
പതിനൊന്ന്: സഭയില്‍ ഡബിള്‍ റോള്‍ കളിക്കുന്ന മെത്രാന്റെ കൂടുതൽ ദുശീലങ്ങൾ അടുത്തുതന്നെ വെളിച്ചത്തുവരും.
പന്ത്രണ്ട്: പണം, പെണ്ണ്, പ്രതികാരം അതാണ്‌ ഈ മെത്രാന്റെ ഇഷ്ടങ്ങൾ
പന്ത്രണ്ടു പ്രമാണങ്ങള്‍ ഉപസംഹരിക്കുന്നതിങ്ങനെ:- നിങ്ങള്‍ ഇത് വിശ്വസിക്കണമെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കില്ല. പക്ഷെ നിങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഇതെല്ലാം വിശ്വസിക്കും. ഞങ്ങള്‍ ഇപ്പോള്‍ സംഘടിതരാണ്. ഞങ്ങള്‍ക്ക് അതിരൂപതയെ രക്ഷിച്ചേ പറ്റൂ. അല്ലെങ്കില്‍ ഈ മെത്രാൻ അതിരൂപത നശിപ്പിക്കും. അതുകൊണ്ട് അദ്ദേഹം സ്വയം വിരമിക്കുകയോ രാജിയാവുകയോ ചെയ്യണം. അല്ലെങ്കില്‍ ഞങ്ങള്‍ കുറേക്കൂടി ശക്തമായ നടപടികളിലേക്ക് പോകും./ പ്രവാസി ശബ്ദം എക്സ്ക്ളൂസീവ് റിപോർട്ട്
കർദിനാൾക്കെതിരേ വാളോങ്ങുന്ന പ്രധാന മെത്രാനെതിരേ ഇത്തരത്തിൽ 12 പ്രമാണങ്ങൾ ഇറങ്ങിയതിൽ വിശ്വാസികൾക്ക് ഒരു റോളും ഇല്ലെന്ന് വ്യക്തം. ഇതിനു പിന്നിൽ മറ്റ് മെത്രാന്മാർ ആണെന്ന് വ്യക്തം. ചിലപ്പോൾ മറ്റ് ആർച്ച് ബിഷപ്പുമാരാകാം.കാരണം കർദിനാളിനെതിരേ വന്ന മെത്രാന്റെ സ്വിസ് ബാങ്ക് അക്കൗണ്ടുകൾ വരെ പുറത്തിട്ടു. ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരിയുടെ മുന്നിൽ മുമ്പ് ഒത്ത് തീർന്നതും , കന്യാസ്ത്രീകളുമായുള്ള ലൈംഗീക അപവാദവും ഇപ്പോൾ പുറത്തുവന്നത് ബന്ധപ്പെട്ട കേന്ദ്രത്തിൽ നിന്നു തന്നെയാകണം. അതിരൂപതയുടെ ഉരുക്ക് കൂട്ടിൽ ഇരിക്കുന്ന അതീവ രഹസ്യ ഫയലുകളും അപവാദ കേസുകളും പുറത്ത് വരണമെങ്കിൽ ആ ഉരുക്ക് കൂട്ടിന്റെ താക്കോൽ സൂക്ഷിപ്പ് കാരിലൂടെ മാത്രമേ ആകാൻ സാധിക്കൂ. സീറോ മലബാർ സഭയിലേ വിവാദങ്ങൾ തീക്കളിയാകുന്നു. ജയിക്കാനായി ഏതറ്റം വരെയും പോകാനാണ്‌ ഇരു വിഭാഗത്തിന്റേയും നീക്കം.ഈ നീക്കത്തിൽ സഭ രണ്ടായി പിളർന്നാലും കീഴടങ്ങില്ലെനാണ്‌ ലഭ്യകാകുന്ന വിവരം.

No comments:

Post a Comment